തിരുവനന്തപുരം പോത്തന്‍കോട് മേഖലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം

89
0

ഗുണ്ടാസംഘം അറുപതുകാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. പോത്തന്‍കോട് പള്ളിനടയില്‍ എസ്‌കെ ബേക്കറി ജീവനക്കാരന്‍ മുനീര്‍ മന്‍സിലില്‍ നസീം ആണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

പച്ചക്കറി കച്ചവടം നടത്തുന്ന നസീം കച്ചവട ആവശ്യങ്ങള്‍ക്കായാണ് 30000 രൂപ കടം വാങ്ങിയത്. കൊറോണയെ തുടര്‍ന്ന് കച്ചവടം കുറഞ്ഞപ്പോള്‍ തിരിച്ചടവ് മുടങ്ങുകയായിരുന്നു. മാസം മൂവായിരം രൂപ തിരിച്ച് നല്‍കുന്നുണ്ടായിരുന്നുവെങ്കിലും ഒരു ലക്ഷം രൂപ തിരിച്ച് നല്‍കണം എന്നാണ് ആവശ്യം. പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പണം നൽകിയ ആൾ മര്‍ദ്ദിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍ക്കുകയായിരുന്നു. തുടർന്ന് മുനീര്‍ ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് ഓട്ടോയിലെത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ നസിം മടിച്ചു . പിന്നാലെ ബലം പ്രയോഗിച്ച് കയറ്റിയ ശേഷം കഴുത്തില്‍ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തിയെന്നും നസീം പറയുന്നു.

പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.ഇതിന് ശേഷം വടി ഉപയോഗിച്ച് തല്ലുകയും ചെയ്തു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിലേക്ക് തലകീഴായി നിര്‍ത്തിയെന്നും നസീം പറഞ്ഞു. അതേസമയം നസീമിനെ മര്‍ദിച്ച ക്വട്ടേഷന്‍ സംഘത്തിലെ 3 പേര്‍ അറസ്റ്റിലായി. ബന്ധു നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ഗുണ്ടാസംഘം അറുപതുകാരനെ തലകീഴായി കെട്ടിത്തൂക്കി കയ്യേറ്റം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ക്വട്ടേഷന്‍ നല്‍കിയ കാരൂര്‍ക്കോണം അബ്ബാസ് മന്‍സിലില്‍ ഷുക്കൂറിനും (65) മറ്റുള്ളവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്.