ഒളിയമ്പ്

158
0

ശിവൻ തലപ്പുലത്ത്‌

നീയെപ്പോഴാണ്
മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്

അക്ഷരങ്ങൾക്ക് മോഹാലസ്യം
വന്നു തുടങ്ങിയപ്പോൾ
കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ
നിലവിളി ച്ചു തുടങ്ങിയിരിക്കുന്നു

വെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ
കുടുങ്ങി
നെടുവീർപ്പുകൾക്ക്
കണ്ണും കാതും നഷ്ടപെടുന്നു

വട്ടം കെട്ടിപ്പി ടിച്ചവർ
വരിഞ്ഞു മുറുക്കി
ന്യായം പറയുന്നു

ആവിപറക്കുന്ന അക്ഷരങ്ങളിൽ
നിന്ദിത ന്റെയും
പീഡിതന്റെയും
ആല്മരോദനങ്ങൾക്ക്
കാതു കൊടുത്തവർ
വരണ്ടൊട്ടിയ വയറുക്കീറി രസിക്കുന്നു

കണ്ണും കാതും ഈയം
ഉരുക്കിയൊഴിക്കുന്നു
കരുണവറ്റിയ
പുതു പാഠങ്ങൾ
പെരുമ്പറകൊട്ടിയാടുന്നു

തടം കെട്ടി വിങ്ങലുകൾ
തടഞ്ഞു നിർത്താൻ
വൃഥാപാടുപ്പെടുന്നുണ്ട്
കാരണവർ