കോവിഡ് വ്യാപനം രൂക്ഷമായതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.

90
0

കോവിഡ് വ്യാപനം രൂക്ഷമായതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മഹാമാരിയെ കേരളം പ്രചാരവേലകൾക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

ശാസ്ത്രീയമായുള്ള പ്രതിരോധമാർഗ്ഗങ്ങൾ അവലംബിച്ചതുകൊണ്ടാണ് ഡൽഹിയും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാലങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ ഒരുവർഷത്തോളം എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തി ‘കരുതലിന്റെ പാഠം’ പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോൾ കാണാനില്ലെന്ന് മുരളീധരൻ പരിഹസിച്ചു.

കേരളം രാജ്യത്തിന് മുഴുവൻ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.